Saturday, July 01, 2006

tharam kathakal....


ആ കെട്ടിടത്തിന്റെ മൂന്നാമ്നിലയില്‍ പുറത്തെക്ക്‌ ഉന്തിനില്‍കുന്ന, വീതിയെരിയ ഒരു ബാല്‍ക്കണി ഉണ്ട്‌.
കാമുകന്‍ അവിടെ നിന്ന് താഴെ നില്‍ക്കുന്ന കാമുകിയൊട്‌ പറഞ്ഞു "പ്രിയെ, നഷ്ടസ്വപ്നങ്ങളും പേറിയുള്ള ഒരു ജീവിതം എനിക്കസാദ്യം. നിനക്കു ഭാവി ആശംസിക്കുന്നു. ഓര്‍മകളായി പൊലും നിന്നെ വിഷമിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും.. "
അവന്റെ കണ്ണുകള്‍ ചുവന്നതും കാലുകള്‍ നിലത്തുറക്കത്തവയും ആയിരുന്നു. മരണത്തെ പുല്‍കാന്‍ ലഹരിയുടെ ആവശ്യം അവനും ഉണ്ടായിരുന്നു.
താഴെ നില്‍ക്കുന്ന കാമുകി കൈകള്‍ ഉയര്‍ത്തി "വേണ്ട" എന്ന ആഗ്യം കാണിച്ചു. ആവളുടെ കൈകള്‍ വയുവില്‍ ചിത്രം വരച്ചു."അങ്ങ്‌ മരിക്കരുത്‌.. വര്‍ണശഭളമായ ഒരു ഭാവി കാത്തിരിപ്പുണ്ട്‌.. ചാടരുത്‌.. "അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു..
കാമുകന്‍ ബാല്‍ക്കണിയുടെ അരികിലേക്ക്‌ നടന്നു.അവന്‍ വീണ്ടും താന്‍ മരിക്കെണ്ട ആവശ്യകതയെ കുറിച്ചും, അവള്‍ സന്തോഷമായി ജീവിക്കെണ്ടതിനെക്കുരിച്ചും, ചരിത്രത്തില്‍നിന്നും ക്ലാസ്സിക്കുകളില്‍ നിന്നുമുള്ള ഉദാഹരണസഹിതം സമര്‍തിച്ചു..
ചരിത്രം പണ്ടെ ഇഷ്ടമില്ലതിരുന്നതു കൊണ്ടൊ, ക്ലസ്സിക്കുകള്‍ ഒന്നും വായിക്കാത്തതുകൊണ്ടൊ അവള്‍ക്ക്‌ അവന്‍ പരഞ്ഞതൊന്നും മനസ്സിലായില്ല. അവള്‍ അരുത്‌ എന്ന നിലപാടില്‍ ഉറചു നിന്നു. ആവര്‍ത്തിച്ച്‌ കൈകള്‍ വീശി.. കണ്ണുകള്‍ നിറഞ്ഞൊഴുകി..
ഈ ബഹളം കെട്ട്‌ തൊട്ടമുറിയില്‍ ഉറങ്ങികിടന്ന "താരം" എഴുന്നേറ്റുവന്നു. മരിക്കന്‍ തയ്യാറായി നില്‍ക്കുന്ന കാമുകനെയും, പിന്തിരിപ്പിക്കുന്ന കാമുകിയെയും കണ്ടു. താരം ചിന്തിച്ചു. മനസ്സില്‍ കണക്കുകള്‍ കൂട്ടി... കൂട്ടിയും കിഴിച്ചും ഗുണിച്ചും, എന്തിന്‌ ഹരിച്ചും വരെ നൊക്കി...
കാമുകന്റെ അടുത്തു ചെന്ന് താരം അയളെ താഴെക്ക്‌ തള്ളിയിട്ടു. എന്നിട്ട്‌ വീണ്ടും കിടന്നുറങ്ങി....

(courtesy : Ferosh Jacob )